Monday 13 April 2015

"മമ്മി ആൻഡ്‌ മി"

അമ്മ മകൾ ബന്ധത്തിന്റെ ആഴം വരച്ചുകാട്ടിയ ഞങ്ങളുടെ "മമ്മി ആൻഡ്‌ മി "ക്ക് ഇന്നലെ ഒരു വയസ്സ് തികഞ്ഞു. അവൾക്കു ഒരു വയസ്സ് തികഞ്ഞ ഈ വേളയിൽ ആഹ്ലാദം പങ്കിടുന്നതിലുപരി നഷ്ട ബോധമാണ് എന്നിൽ പൊട്ടിവിടരുന്നത്. മമ്മി ആൻഡ്‌ മിയിൽ പങ്കെടുക്കാൻ കൈരളി സ്റ്റുഡിയോയിൽ എത്തുമ്പോൾ ഒരുപാട് ശങ്കയും, ഭയവും ഞങ്ങളുടെ മനസ്സിൽ ഇടം പിടിച്ചിരിന്നു. 

ആദ്യദിവസം തന്നെ ഗ്രൂമിങ്ങ് നു വേണ്ടി "അമ്മവീട്ടിൽ " എത്തിയ ഞങ്ങളെ കാത്തിരുന്നത് വിസ്മയങ്ങൾ ആയിരുന്നു.അമ്മവീട് സത്യത്തിൽ ഞങ്ങൾ പതിനാലു പെണ്മക്കളുടെയും പതിനാലു അമ്മമാരുടെയും സ്വന്തം വീട് തന്നെ ആയിരുന്നു. "മംമൂസേ" എന്ന് ഞാൻ വിളിക്കുന്ന എന്റെ സിന്ധു ആന്റിയെ കുറിച്ച് പറഞ്ഞാൽ എന്റെ "ദില്ലി വാലി ഗേൾ ഫ്രണ്ട് ". ഇടയിക്കിടെ എന്നെ ദത്തെടുത്തു എന്ന് മംമൂസ് പറയുമ്പോൾ മംമൂസിന്റെ മകൾ ദ്രിശ്യ ക്ക് ദേഷ്യം തോന്നിയോ ആവോ? ബിന്ദു ആന്റിയും നിവേദയും ( "നിവേദ ,അല്ല ലച്ചു എന്ന് സ്വയം പറഞ്ഞു തരുന്ന ബിന്ധൂസിന്റെ സ്വന്തം ലച്ചുവും , ഗ്രാൻഡ്‌ ഫിനാലെ യുടെ തലേദിവസം പോലും മത്സരത്തെ കുറിച്ച ഓർക്കാതെ എന്റെ മുടി കോതി ,പിന്നി തന്ന ബിജിഷ ആന്റിയും , ചേച്ചി എന്ന് വിളിച്ചു എന്റെ മടിത്തട്ടിലേക്ക് ഓടി കയറുന്ന വേണി മോളും " വേണി ചേച്ചിക്ക് വേദനിക്കും " എന്ന് പറഞ്ഞു സ്നേഹത്തോടെ അവളെ ശാസിക്കുന്ന എന്റെ കൊച്ചു ഗായത്രിയെ യും മറക്കാൻ സാധിക്കില്ല. ഞങ്ങളുടെ ഇടയിലെ കൊഞ്ചികുട്ടി ആയിരുന്നു സുബഹാന പിന്നെ അനീസ ആന്റി. "കല്യാണിയെ കല്യാണം കഴിച്ചു വിട്ടാൽ , തന്നെ വിട്ടു മാറി നില്ക്കുന്ന സങ്കടം സഹിക്കാൻ കഴിയാത്ത ബിന്ദു പ്രദീപ്‌ ആന്റിയും "ഞാൻ കല്ല്യാണം കഴിച്ചാൽ അമ്മയേയും കൂടെ കൊണ്ട് പോകും എന്ന് ഉറച്ചു പറയുന്ന സൌപർണ്ണിക. "എന്റെ അമ്മയെ ഞാൻ രാജ്ഞിയെ പോലെ വാഴിക്കും എന്ന് പറഞ്ഞ അനിത ആന്റിയുടെ മകൾ മേഖ . കാത്തു എന്ന് വിളിച്ചു ഗായത്രിയെ കൊഞ്ചിക്കുന്ന മിനി ആന്റി. ലത ആന്റിയും മകൾ ഐശ്വര്യയും , ഐഷു മലയാളം സംസാരിക്കുന്നത് എന്നും അവൾക്കൊരു ഒരു ബാലി കേറാ മല ആണ് .ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വർഷ കുട്ടിയും അമ്മ മീര ആന്റിയും...ഞങ്ങളുടെ ഇടയിലെ വായാടിയും പേഴ്സണാലിറ്റി ഡെവലപ്മെന്റ് നെ കുറിച്ച് വാ തോരാതെ സംസാരിക്കുന്ന അനില ആന്റിയും ആന്റിയുടെ ദുവയും (ഭാഗ്യ ലക്ഷ്മി ) . മനോഹരമായി പാടുന്ന വിദ്യ ആന്റിയും അതിമനോഹരമായ് നൃത്തം ചെയുന്ന പവിത്രയും . "പേനക്ക് കലം എന്ന് പറയുന്നവൻ പെൻസിൽ നു ചട്ടി എന്ന് പറയുമോ" ? എന്ന് ചോദിച്ച കോമഡി റൌണ്ടിലെ മിനി അമ്മാമ്മയേയും മകൾ സൂര്യയേയും എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ല..ഞങ്ങളുടെ ചിരിക്കുടുക്ക ലുബിന ആന്റിയെ ഞാൻ പറയാൻ വിട്ടു പോയാൽ അത് വലിയ ഒരു വിടവ് തന്നെ ആയിരിക്കും .ചെറിയ ചെറിയ തമാശകൾ പറഞ്ഞു എന്നെ ചിരിപ്പിക്കുന്ന നജല കുട്ടി എന്നും എനിക്കൊരു അത്ഭുതം ആയിരുന്നു. ഞങ്ങളുടെ സിന്റ ചേച്ചിയെ കുറിച്ച് പറയാൻ ഒരുപാട് ഉണ്ട് .മത്സരത്തെ കുറിച്ച് ഓർത്ത് പരിഭ്രമിച്ചു നിൽക്കുന്നവർക്ക് സിന്റ ചേച്ചിയുടെ വാക്കുകൾ ഒരു ആശ്വാസം തന്നെ ആയിരുന്നു .പിന്നെ ജഡ്ജെസ് പ്രവീണ ചേച്ചി യും മിത്ര ചേച്ചിയും..

മമ്മി ആൻഡ്‌ മി എനിക്ക് ഒരു ഗുരു നെ തന്നു. രാജേഷ്‌ സർ . സർ ൻറെ ഓരോ വാക്കുകളും,ക്ലാസ്സുകളും ഇന്ന് എന്റെ ജീവിതപാതയിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. "ഊർമ്മിള യെ ഞാൻ അവതരിപ്പിക്കുമ്പോൾ വടിയുമായി എന്റെ മുൻപിൽ നിന്നിരുന്ന അദ്ധേഹത്തിന്റെ മുഖം ഇന്നും എന്റെ മനസ്സിൽ ഉണ്ട്.
അവസാനമായി ഞങ്ങളടെ " ക്യാപ്റ്റെൻ ഓഫ് ദി ഷിപ്പ് അമൃത ചേച്ചിയും കോ ക്യാപ്റ്റെൻമാരായ ശ്രീകാന്ത് ചേട്ടനും ഷെറിൻ ചേച്ചിയും .അമൃത ചേച്ചിയുടെ കഠിനാധ്വാനം കൊണ്ട് മാത്രമാണ് ഞങ്ങളുടെ മമ്മി ആൻഡ്‌ മി കുടുംബം പണിത് ഉയർന്നത്. ഒരുപാട് മധുരമുള്ള ഓർമ്മകൾ സമ്മാനിച്ച കൈരളിക്കു എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ....

Friday 13 March 2015

ഇത് അക്ഷരനഗരിക്ക് അഭിമാനമോ? അപമാനമോ?

ഏകാഭിനയ മത്സരത്തിനായ് കോട്ടയത്ത് എത്തിയ എന്നെ വല്ലാതെ വേദനിപ്പിച്ച ഒരു കാഴ്ചയാണിത്. അക്ഷരനഗരിയിലെ ഏറ്റവും വലിയ കലാമാമാങ്കമായ മഹാത്മാഗാന്ധി സർവ്വകലാശാല യുവജനോത്സവത്തിൽ ഒന്നാം നമ്പർ വേദിയായ തിരുനക്കര മൈതാനതിന്റെ മധ്യഭാഗത്ത് കൂട്ടിയിരിക്കുന്ന മാലിന്യം. ഇത് നമ്മുടെ അക്ഷരനഗരിക്ക് അഭിമാനമോ? അപമാനമോ?

Sunday 4 January 2015

അഗാധമായ ബന്ധം

പരസ്പരം സ്പർശിക്കാതിരിക്കുവാൻ 
നാം അകറ്റി നടുന്ന വൃക്ഷതൈകൾ .........
മണ്ണിനടിയിൽ  വേരുകളാൽ  ......................
ആലിംഗനം ചെയ്യുന്നു ..................................